2011, ഡിസംബർ 24, ശനിയാഴ്‌ച

ആട്ടക്കഥാകാരൻ


ഇരട്ടക്കുളങ്ങര രാമവാര്യർ

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് ലേശം വടക്കായാണ് 
ഇരട്ടക്കുളങ്ങര ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനുസമീപമുള്ള ഇരട്ടക്കുളങ്ങര വാര്യമാണ് ആട്ടക്കഥാകാരന്റെ ജന്മഗൃഹം. ജീവിതകാലം കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയാണന്ന് അനുമാനിക്കപ്പെടുന്നു. സാഹിത്യത്തെ കൂടാതെ ചിത്രമെഴുത്തും ഇദ്ദേഹത്തിന് വശമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കിരാതം ആട്ടക്കഥയ്ക്ക് പൊതുവെ സാഹിത്യംഭംഗി കുറവെങ്കിലും പ്രമേയത്തിന്റെ ഗുണം മൂലം പ്രചുരപ്രചാരവും ജനപ്രിയതയും സിദ്ധിച്ചിട്ടുണ്ട്.
രാമവാര്യരെകുറിച്ചുള്ള ഐതീഹ്യം

അർജ്ജുനന്റെ വാക്കുകളായി ആട്ടക്കഥയിൽ എഴുതിയ 
'ജന്മമൊടുങ്ങുവാനും വരം കല്മഷാരേ തരേണമേ' എന്ന വരി വാര്യർക്ക് അറം പറ്റിയതായി പറയപ്പെടുന്നു. കിരാതം ആട്ടക്കഥ പൂർത്തിയാക്കി ഇരട്ടക്കുളങ്ങരയപ്പന് സമർപ്പിച്ചതിന് മൂന്നാംദിവസം അമ്പലക്കാളയുടെ കുത്തേറ്റ് കവി അകാലചരമം പ്രാപിച്ചത്രെ.

അഭിപ്രായങ്ങളൊന്നുമില്ല: