2009, ജൂൺ 26, വെള്ളിയാഴ്‌ച

രാവണോത്ഭവം പുറപ്പാട്

രംഗത്ത്-ഇന്ദ്രന്‍(കുട്ടിത്തരം പച്ചവേഷം), ഇന്ദ്രാണി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ഭൈരവി
“വിശ്വോല്‍കൃഷ്ടവരപ്രതാപമഹിമാ നിശ്ശേഷശത്രൂന്‍ പുരാ
 നിര്‍ജ്ജിത്യോഗ്രതരാന്‍ സുരാസുരമൃധേ ഘോരേ സുരാധീശ്വര:
 വിര്യോദഗ്രഭുജോഷ്മളസ്സുരജനൈസ്സാകം ത്രിലോകീമവന്‍
 സ്വൈരം സ്വര്‍വ്വനിതാജനൈസ്സുരപുരേ ചക്രേ നിവാസം മുദാ”
{പണ്ട് സർവോത്കൃഷ്ടമായ വരപ്രതാപമഹിമയോടുകൂടിയ ദേവേന്ദ്രൻ അതിശക്തന്മാരായ ശത്രുക്കളെ ഘോരമായ ദേവാസുരയുദ്ധത്തിൽ തോൽപ്പിച്ചതിന്റെ ശേഷം വീര്യവർദ്ധിതമായ കൈക്കരുത്തോടുകൂടി മറ്റുദേവന്മാരോടൊപ്പം ത്രൈലോക്യം സംരക്ഷിച്ചുകൊണ്ട് ദേവസ്ത്രീകളുമായി സ്വർഗത്തിൽ സുഖമായി താമസിച്ചു.}

പദം-രാഗം:ഭൈരവി, താളം:ചമ്പട
“സ്വര്‍ല്ലോകാധിപതി ശചീവല്ലഭനനഘന്‍
 ഉല്ലാസയുതമാനസന്‍ കല്യാണനിലയന്‍
 കല്യമതി സുരജനതല്ലജനമലന്‍
 മല്ലികാശരോപമാനന്‍ മല്ലവിലോചനന്‍
 ബന്ധുരതരാംഗിമാരാം പന്തണിമുലമാരുടെ
 അന്തരംഗേ വസിച്ചീടും സിന്ധുരഗമനന്‍
 ശത്രുജനങ്ങളെയെല്ലാം ചീര്‍ത്തരണംതന്നില്‍
 മിത്രപുത്രാലയേ ചേര്‍ത്തിട്ടെത്രയുമുദാരന്‍
 പന്നഗശയനകൃപാധന്യനുരുകീര്‍ത്ത്യാ
 ഉന്നതനമരപുരിതന്നില്‍ വാണീടിനാന്‍”
{സ്വർഗ്ഗലോകനാഥനും, ശചീദേവിയുടെ ഭർത്താവും, പാപഹീനനും, ഉല്ലസിയ്ക്കുന്ന മനസ്സോടുകൂടിയവനും, മംഗളങ്ങൾക്ക് ഇരിപ്പിടമായവനും, സന്മനസ്സുള്ളവനും, ദേവശ്രേഷ്ഠനും, പരിശുദ്ധനും, കാമതുല്യനും, താമരക്കണ്ണനും, അതിസുന്ദരശരീരികളും പന്തിനൊക്കുന്ന മുലകളോടുകൂടിയവരുമായ സ്ത്രീകളുടെ മനസ്സിൽ വാഴുന്നവനും, ആനയെപ്പോലെ നടക്കുന്നവനും, ഏറ്റവും ദയാലുവുമായ ദേവേന്ദ്രൻ ശത്രുക്കളെയെല്ലാം ഘോരയുദ്ധത്തിൽ യമപുരിയിലയച്ചിട്ട് വലിയ യശസ്സോടുകൂടി വിഷ്ണുകൃപകൊണ്ട് ധന്യനായി ദേവപുരിയിൽ വസിച്ചു.}

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: