രംഗത്ത്-രാമന്‍, ലക്ഷ്മണന്‍, ജടായു
ശ്ലോകം-രാഗം:നാഥനാമക്രിയ
“ശ്രീരാമനും തമ്പിയുമായ് പ്രിയാംന്താ-
മനേഷണംചെയ്തു നടക്കുമപ്പോള്‍
വീരം മഹാന്തം പതിതം ശയാനം
ജടായുഷം വീക്ഷ്യ ജഗാദരാമ:“
{ശ്രീരാമന്‍ അനുജനുമായി പ്രിയതമയെ അന്വേഷിച്ചു നടക്കവെ, വീരനും മഹാനുമായ ജടായു വീണുകിടക്കുന്നതുകണ്ട് ചോദിച്ചു.}
വലതുഭാഗത്തുനിന്നും കുണ്ഠിതരായി പ്രവേശിക്കുന്ന രാമലക്ഷ്മണന്മാർ ഇടത്തുവശത്തുകിടക്കുന്ന ജടായുവിനെ കണ്ട്, സമീപം ചെന്നിരുന്ന് വീക്ഷിക്കുന്നു. അച്ഛന്റെ സുഹൃത്തായ പക്ഷിശ്രേഷ്ഠനായ ജടായുവാണ് എന്ന് മനസ്സിലാക്കിശേഷം ശ്രീരാമൻ പദാഭിനയം ആരംഭിക്കുന്നു.
പദം#-രാഗം:നാഥനാമക്രിയ, താളം:അടന്ത
ശ്രീരാമൻ:
പല്ലവി:
“പിതൃസഖ മഹാബാഹോ താത ഗൃദ്ധ്രപുംഗവ
കൃതസുകൃതകാരുണ്യ വന്ദേ”
ചരണം1:
“കൃതശല്യമഹോ തവഗാത്രം കേതഹേതുനാ
വദ വദ മഹാപക്ഷിരാജൻ”
{അച്ഛന്റെ സുഹൃത്തായിട്ടുള്ളവനേ, മഹാബലവാനായ പക്ഷിശ്രേഷ്ഠാ, പാവനമായ കാരുണ്യം കിട്ടിയവനേ, വന്ദിക്കുന്നേൻ. പക്ഷിരാജൻ, അങ്ങയുടെ ശരീരത്തിന് പരിക്കേൽക്കുവാൻ കാരണമെന്തെന്ന് പറയൂ, പറയൂ.}
ജടായൂ:
പല്ലവി:
“രാഘവ മഹാബാഹോ
രാജീവലോചന രാജരാജ”
ചരണം2:
“രാവണൻ മഹാവീരൻ രാമ സീതയെയിന്നു
രഭസമോടു കൊണ്ടുപോയി”
ചരണം3:
“വിരവിനൊടടുത്തു ഞാൻ പെരുവഴി തടുത്തേൻ
പെരുകിന പോർ ചെയ്തനേരം”
ചരണം4:
“ഭൂപനന്ദന എന്നെ കപടംകൊണ്ടു വഞ്ചിച്ചു
സപദി ചന്ദ്രഹാസത്താൽ വെട്ടി”
ചരണം5:
“ദക്ഷിണപക്ഷവും അറ്റഹം ലഘുവായി
തൽക്ഷണം ധരണിയിൽ വീണേൻ”
ചരണം6:
“അരുളിനാൻ തദാ ദേവി സരസമാം തവജായ
ശ്രീരാമനെക്കണ്ടിതെല്ലാം”
ചരണം7:
“ഉരചെയ്‌വോളവും നീ മരണം വരരുതെന്നു
ത്വൽഗതമാനസസാക്ഷി”
ചരണം9:
“അസ്തു നിങ്ങൾക്കു സ്വസ്തി പോകുന്നേനഹമിപ്പോൾ
ഇനി മമ ദശരഥസമീപേ”
{രാഘവാ, മഹാബാഹോ, താമരക്കണ്ണാ, രാജരാജാ, വീരനായ രാവണൻ ഇന്ന് സീതയെ അപഹരിച്ചുകൊണ്ടുപോയി. പെട്ടന്ന് ഞാൻ പെരുവഴിയിൽ തടുത്തു. വളരെ യുദ്ധം ചെയ്തസമയം രാജകുമാരാ, ചതിയിൽ അവനെന്നെ ചന്ദ്രഹാസത്താൽ വെട്ടി. വലതുചിറകറ്റ് ക്ഷീതിനായി ഞാൻ നിലമ്പതിച്ചു. ആ സമയത്ത് അങ്ങയുടെ പത്നി, ‘രാമചന്ദ്രനെകണ്ട് ഇതെല്ലാം പറയുവോളം അങ്ങേയ്ക്ക് മരണം വരുകയില്ല’ എന്ന് എന്നെ അനുഗ്രഹിച്ചു. നിങ്ങൾക്ക് മംഗളം ഭവിക്കട്ടെ. ഞാനിപ്പോൾ എന്റെ ദശരഥന്റെ സമീപത്തേയ്ക്ക് പോകുന്നു.}
[#ഈ രംഗത്തിൽ സാധാരണയായി ചൊല്ലിയാട്ടം പതിവില്ല. പദങ്ങളില്ലാതെ ആട്ടത്തിൽ കഴിക്കുകയാണ് പതിവ് ]
ശേഷം ആട്ടം-
ശ്രീരാമനിർദ്ദേശനുസ്സരണം ലക്ഷ്മണൻ അസ്ത്രം തൊടുത്ത് ഭൂമിയിൽ നിന്നും ജലം വരുത്തി ജടായുവിനു നൽകുന്നു. ശ്രീരാമൻ ജടായുവിനെ മടിയിൽ കിടത്തി അനുഗ്രഹിച്ച്, തലോടിക്കൊണ്ടിരിക്കെ ജടായു ജീവൻ വെടിയുന്നു. രാമനിദ്ദേശാനുസ്സരണം ലക്ഷ്മണൻ ജടായുവിന്റെ ജഡം സംസ്ക്കരിക്കുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് യാത്രതുടർന്നമട്ടിൽ നിഷ്ക്രമിക്കുന്നു.
ശ്ലോകം-രാഗം:നാഥനാമക്രിയ
“ശ്രീരാമനും തമ്പിയുമായ് പ്രിയാംന്താ-
മനേഷണംചെയ്തു നടക്കുമപ്പോള്‍
വീരം മഹാന്തം പതിതം ശയാനം
ജടായുഷം വീക്ഷ്യ ജഗാദരാമ:“
{ശ്രീരാമന്‍ അനുജനുമായി പ്രിയതമയെ അന്വേഷിച്ചു നടക്കവെ, വീരനും മഹാനുമായ ജടായു വീണുകിടക്കുന്നതുകണ്ട് ചോദിച്ചു.}
വലതുഭാഗത്തുനിന്നും കുണ്ഠിതരായി പ്രവേശിക്കുന്ന രാമലക്ഷ്മണന്മാർ ഇടത്തുവശത്തുകിടക്കുന്ന ജടായുവിനെ കണ്ട്, സമീപം ചെന്നിരുന്ന് വീക്ഷിക്കുന്നു. അച്ഛന്റെ സുഹൃത്തായ പക്ഷിശ്രേഷ്ഠനായ ജടായുവാണ് എന്ന് മനസ്സിലാക്കിശേഷം ശ്രീരാമൻ പദാഭിനയം ആരംഭിക്കുന്നു.
പദം#-രാഗം:നാഥനാമക്രിയ, താളം:അടന്ത
ശ്രീരാമൻ:
പല്ലവി:
“പിതൃസഖ മഹാബാഹോ താത ഗൃദ്ധ്രപുംഗവ
കൃതസുകൃതകാരുണ്യ വന്ദേ”
ചരണം1:
“കൃതശല്യമഹോ തവഗാത്രം കേതഹേതുനാ
വദ വദ മഹാപക്ഷിരാജൻ”
{അച്ഛന്റെ സുഹൃത്തായിട്ടുള്ളവനേ, മഹാബലവാനായ പക്ഷിശ്രേഷ്ഠാ, പാവനമായ കാരുണ്യം കിട്ടിയവനേ, വന്ദിക്കുന്നേൻ. പക്ഷിരാജൻ, അങ്ങയുടെ ശരീരത്തിന് പരിക്കേൽക്കുവാൻ കാരണമെന്തെന്ന് പറയൂ, പറയൂ.}
ജടായൂ:
പല്ലവി:
“രാഘവ മഹാബാഹോ
രാജീവലോചന രാജരാജ”
ചരണം2:
“രാവണൻ മഹാവീരൻ രാമ സീതയെയിന്നു
രഭസമോടു കൊണ്ടുപോയി”
ചരണം3:
“വിരവിനൊടടുത്തു ഞാൻ പെരുവഴി തടുത്തേൻ
പെരുകിന പോർ ചെയ്തനേരം”
ചരണം4:
“ഭൂപനന്ദന എന്നെ കപടംകൊണ്ടു വഞ്ചിച്ചു
സപദി ചന്ദ്രഹാസത്താൽ വെട്ടി”
ചരണം5:
“ദക്ഷിണപക്ഷവും അറ്റഹം ലഘുവായി
തൽക്ഷണം ധരണിയിൽ വീണേൻ”
ചരണം6:
“അരുളിനാൻ തദാ ദേവി സരസമാം തവജായ
ശ്രീരാമനെക്കണ്ടിതെല്ലാം”
ചരണം7:
“ഉരചെയ്‌വോളവും നീ മരണം വരരുതെന്നു
ത്വൽഗതമാനസസാക്ഷി”
ചരണം9:
“അസ്തു നിങ്ങൾക്കു സ്വസ്തി പോകുന്നേനഹമിപ്പോൾ
ഇനി മമ ദശരഥസമീപേ”
{രാഘവാ, മഹാബാഹോ, താമരക്കണ്ണാ, രാജരാജാ, വീരനായ രാവണൻ ഇന്ന് സീതയെ അപഹരിച്ചുകൊണ്ടുപോയി. പെട്ടന്ന് ഞാൻ പെരുവഴിയിൽ തടുത്തു. വളരെ യുദ്ധം ചെയ്തസമയം രാജകുമാരാ, ചതിയിൽ അവനെന്നെ ചന്ദ്രഹാസത്താൽ വെട്ടി. വലതുചിറകറ്റ് ക്ഷീതിനായി ഞാൻ നിലമ്പതിച്ചു. ആ സമയത്ത് അങ്ങയുടെ പത്നി, ‘രാമചന്ദ്രനെകണ്ട് ഇതെല്ലാം പറയുവോളം അങ്ങേയ്ക്ക് മരണം വരുകയില്ല’ എന്ന് എന്നെ അനുഗ്രഹിച്ചു. നിങ്ങൾക്ക് മംഗളം ഭവിക്കട്ടെ. ഞാനിപ്പോൾ എന്റെ ദശരഥന്റെ സമീപത്തേയ്ക്ക് പോകുന്നു.}
[#ഈ രംഗത്തിൽ സാധാരണയായി ചൊല്ലിയാട്ടം പതിവില്ല. പദങ്ങളില്ലാതെ ആട്ടത്തിൽ കഴിക്കുകയാണ് പതിവ് ]
ശേഷം ആട്ടം-
ശ്രീരാമനിർദ്ദേശനുസ്സരണം ലക്ഷ്മണൻ അസ്ത്രം തൊടുത്ത് ഭൂമിയിൽ നിന്നും ജലം വരുത്തി ജടായുവിനു നൽകുന്നു. ശ്രീരാമൻ ജടായുവിനെ മടിയിൽ കിടത്തി അനുഗ്രഹിച്ച്, തലോടിക്കൊണ്ടിരിക്കെ ജടായു ജീവൻ വെടിയുന്നു. രാമനിദ്ദേശാനുസ്സരണം ലക്ഷ്മണൻ ജടായുവിന്റെ ജഡം സംസ്ക്കരിക്കുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് യാത്രതുടർന്നമട്ടിൽ നിഷ്ക്രമിക്കുന്നു.
![]() |
രാമന്‍(സദനം ക്യഷ്ണന്‍കുട്ടി) ജടായുവിന്(എഫ്.എ.സി.റ്റി ഭാസ്കരന്‍) സത്ഗതി നല്‍കുന്നു |
-----(തിരശ്ശീല)-----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ