2008, സെപ്റ്റംബർ 30, ചൊവ്വാഴ്ച

കിർമ്മീരവധം പുറപ്പാട്

രംഗത്ത്-പഞ്ചപാണ്ഡവർ(അഞ്ച് കുട്ടിത്തരം പച്ചവേഷങ്ങൾ),പാഞ്ചാലി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
"പാർത്ഥാഃ പ്രത്യർത്ഥിവർഗ്ഗപ്രശമനപടവോപ്യർദ്ധരാജ്യം സ്വകീയം
 കൃത്വാ ദ്യൂതേഥ ശുൽക്കം വിദുരനിലയനേ മാതരം സന്നിധായ
 കർത്തും തീർത്ഥപ്രചാരം പ്രകടിതവന വാസാപദേശേന പത്ന്യാ-
 സാർദ്ധം ധൗമ്യേന വിപ്രൈർവിവിശുരപി വനം കാമ്യകം സൗമ്യശീലാഃ"

{സൗമ്യശീലരായ പാർത്ഥന്മാർ ശത്രുവർഗ്ഗത്തെ അടക്കിനിർത്താൻ പാടവമുള്ളവരായിട്ടുകൂടി സ്വന്തമായിട്ടുള്ള പകുതിരാജ്യത്തെ ചൂതിൽ പണയംവെച്ച് നഷ്ടപ്പെടുത്തിയിട്ട്, മാതാവിനെ വിദുരരുടെ ഭവനത്തിൽ ആക്കിയിട്ട്, വനവാസമെന്ന വ്യാജേന തീർത്ഥയാത്രചെയ്യുവാനായിക്കൊണ്ട് പത്നിയോടും ധൗമ്യനോടും ബ്രാഹ്മണരോടും കൂടി കാമ്യകമെന്നവനത്തിൽ പ്രവേശിച്ചു.}

നിലപ്പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട

1
"ചന്ദ്രവംശജലനിധിചാരുരത്നങ്ങളാം
 ചന്ദ്രികാവിശദസഹജോരു കീർത്തിയുള്ളോർ"
 2
" കുന്തീസുതന്മാരമിത്രാന്തകന്മാർ പരം
 സന്തതം യദുനന്ദനചിന്താതല്പരന്മാർ"
3
"ചൂതുകളിച്ചതിൽ നിജപാതിരാജ്യം പണയവും
 മാതാവിനെ വിദുരന്റെ ഗേഹത്തിലുമാക്കി"
4
"പുണ്യതീർത്ഥാടനംചെയ്‌വാൻ ധന്യനാം ധൗമ്യൻ തന്നോടും
 തന്വംഗിയാം പാഞ്ചാലനന്ദിനിതന്നോടും"
5
"ഒന്നിച്ചുപോന്നുള്ള വിപ്രവൃന്ദത്തോടും
 കാമ്യകകാനനംതന്നിൽ സൗമ്യശീലന്മാർ പൂകി"

{ചന്ദ്രവംശമാകുന്നസമുദ്രത്തിലെ മനോഹരരത്നങ്ങളാകുന്നവരും, ഇന്ദ്രതുല്യം കീർത്തിയുള്ളവരും ശത്രുസൂദനന്മാരും കൃഷ്ണഭക്തരും സൗമ്യശീലരുമായ കുന്തീസുതന്മാർ ചൂതുകളിച്ച് സ്വന്തം പാതിരാജ്യത്തെ പണയമാക്കി നഷ്ടപ്പെടുത്തി, മാതാവിനെ വിദുരഗേഹത്തിലാക്കിയിട്ട്, പുണ്യതീർത്ഥാടനം ചെയ്യുവാനായി ധന്യനായ ധൗമ്യമഹർഷിയോടും സുന്ദരിയായ പാഞ്ചാലിയോടും ഒന്നിച്ച് പോന്നിട്ടുള്ള ബ്രാഹ്മണരോടുംകൂടി കാമ്യകവനത്തെ പ്രാപിച്ചു.]

അഭിപ്രായങ്ങളൊന്നുമില്ല: